മോസ്‌കോ: റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണം. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളിക്കു നേരെയാണ് വെടിവെയ്പ് ഉണ്ടായത്. ആക്രമണത്തില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു.

പള്ളിയില്‍ നിന്ന് പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം മടങ്ങിയവര്‍ക്കു നേരെയാണ് അജ്ഞാതന്‍ അക്രമണം നടത്തിയത്. രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിട്ടുണ്ട്. യുവാവായ അക്രമി പോലിസിന്റെ വെടിയേറ്റ് മരിച്ചു. ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here