ഡമാസ്‌ക്കസ്: ഡമാസ്‌ക്കസില്‍ വിമത മേഖലയില്‍ സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടു. ഡമാസ്‌ക്കസിലെ കിഴക്കന്‍ ഗ്വോട്ടയിലാണ് 24 മണിക്കൂര്‍ നീണ്ടു നിന്ന ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഇരുപതോളം പേര്‍ കുട്ടികളാണ്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജനവാസ കേന്ദ്രങ്ങളിലാണ് പ്രധാനമായും ഷെല്ലിംഗ് നടന്നതെന്ന് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷക സംഘത്തിന്റെ തലവന്‍ റാമി അബ്ദേല്‍ റഹ്മാന്‍ പറഞ്ഞു. ഞായറാഴ്ചയാണ് സൈന്യം ബോംബ് ആക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here