പശ്ചിമ ബംഗാൾ:പശ്ചിമ ബംഗാളിലെ തെക്കൻ ദിനാജ്പുരിൽ ഫെബ്രുവരി പതിനേഴിന് പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി. നിർഭയ മോഡൽ പീഡനത്തിനാണു പെൺകുട്ടി ഇരയായിരിക്കുന്നത്. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പ്രതികളെന്നു സംശയിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹബന്ദ് സ്വദേശിനിയായ പെൺകുട്ടി അനാഥയാണെന്നും റിപ്പോർട്ടുകളുണ്ട്.
പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിനടുത്ത് പാലത്തിനടിയിൽ അതിദാരുണമായി പീഡനത്തിന് ഇരയായ നിലയിലാണ് പെൺകുട്ടിയെ യാത്രക്കാർ കണ്ടെത്തിയത്. തുടർന്ന്, പൊലീസിനെ അറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്ക് പറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികൾക്കെതിരെ കർശനമായ ശിക്ഷ നടപ്പിലാക്കുമെന്നും പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും വനിതാ സംഘടനകൾ അറിയിച്ചു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.