ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ മുദ്ര വായ്പയിലും തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കണ്ടെത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് സി.ബി.ഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. 62 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്.

പി.എന്‍.ബിയുടെ രജസ്ഥാന്‍, ബാര്‍മര്‍ ബ്രാഞ്ചിലെ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്. 2016 സെപ്തംബറിന്റെയും 2017 മാര്‍ച്ചിന്റെയും ഇടയിലായിരുന്നു ഇത്.

11,400 കോടി രൂപ തട്ടിച്ച് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ വാര്‍ത്ത പുറത്തുവന്നതോടെയാണ് മറ്റിടങ്ങളിലും അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here