ന്യൂഡൽഹി∙ വാഹനാപകടക്കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുംബൈ ഹൈക്കോടതി സല്‍മാന്‍ ഖാന് അനുവദിച്ച ജാമ്യത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് കോടതി തള്ളിയത്.
2002 സെപ്റ്റംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മേയ് ആറിന് സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം തടവും കോടതി വിധിച്ചിരുന്നു. സല്‍മാനു ശിക്ഷ വിധിച്ച അന്നു തന്നെ അദ്ദേഹം സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു.
മദ്യലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന കാര്‍ റോഡരികില്‍ കിടന്നുറങ്ങുന്നവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയെന്നാണ് കേസ്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.