ലതാ­പോൾ, കറു­ക­പ്പി­ള്ളിൽ

lethaഅവ­യ­വ­ദാനം സർവ്വ­ദാ­നാൽ പ്രധാനം എന്ന ഒരു ചിന്താ­ശ­കലം എന്റെ മനസ്സിനെ മഥി­ക്കു­വാൻ തുട­ങ്ങി­യിട്ട്‌ ഏറെ നാളാ­യി. അവ­യ­വ­ദാ­ന­ത്തിന്റെ പ്രസ­ക്തി­യേയും, മഹത്വത്തേയും കുറിച്ച്‌ പലരും പല­വട്ടം പറ­ഞ്ഞിട്ടും, എഴു­തി­യിട്ടുമുണ്ടെ­ങ്കിലും മര­ണ­ശേ­ഷ­മുള്ള അവ­യ­വ­ദാ­ന­ത്തെ­ക്കു­റി­ച്ചുള്ള ഒരു അവ­ബോധം വായ­ന­ക്കാ­രുടെ മന­സ്സിൽ ദൃഢ­മായി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഞാനിത് കുറിക്കട്ടെ.

“മാമ­ല­കൾക്ക­പ്പു­റത്ത്‌ മര­ത­ക­പ്പ­ട്ടു­ടുത്ത്‌ മല­യാ­ളമെന്നൊരു നാടുണ്ട്‌
കൊച്ചു­മ­ല­യാ­ളമെ­ന്നൊരു നാടു­ണ്ട്‌.”

ആ മല­യാ­ള­ക്ക­ര­യിൽ നിന്ന്‌ മെച്ച­പ്പെട്ട ജീവി­ത­സൗ­ക­ര്യ­ങ്ങൾ തേടി എഴു­പ­തു­ക­ളിൽ അമേ­രി­ക്ക­യി­ലേക്ക്‌ കുടി­യേ­റിയ കേര­ളീ­യർ പലരും വാർദ്ധ­ക്യ­ത്തി­ലേക്ക് കടക്കുന്നു. ജോലി­യിൽ നിന്നും വിര­മിച്ച്‌ ഇരു­നാ­ടു­ക­ളി­ലു­മായി വിശ്ര­മ­ജീ­വിതം നയി­ക്കാ­മെന്നോർത്തി­രുന്ന പലരും കാല­യ­വ­നി­ക­ക്കു­ള്ളിൽ മറ­ഞ്ഞു­ക­ഴി­ഞ്ഞു. ഭൂമി­യിലെ സ്വർഗ്ഗ­മെന്ന്‌ വിശേ­ഷി­ക്ക­പ്പെ­ട്ടി­രുന്ന അമേ­രി­ക്ക­യിൽ എത്തിയ കാലം മുതൽ കുടും­ബ­ത്തിനുവേണ്ടി ജീവിച്ച്‌, മക്കൾക്കു­വേണ്ടി കരുതി, മക്ക­ളുടെ സ്നേഹ­സാ­ന്ത്വന സ്പർശ­ത്തിൽ വാർദ്ധ­ക്യ­ജീ­വിതം സന്തോ­ഷ­പ്ര­ദ­മാ­ക്കാ­മെന്ന വ്യാ­മോ­ഹ­ത്തിൽ ഇന്നെലകളിൽ ജീവിതം ഹൊമിച്ചവർ ഇന്നിന്റെ നേർമുഖത്ത് ഒറ്റപ്പെടുന്ന കാഴ്ച വേദന ഉളവാക്കുന്നു.

ഉന്നത നിലവാരത്തോടെ പഠനം പൂർത്തിയാക്കി നല്ല ശമ്പളത്തോടെ ജോലിയിൽ പ്രവേശിച്ച ചിലരെങ്കിലും അവിവാഹിതരായി ഇന്നും തുടരുന്നു. സ്വസമൂഹത്തിൽ നിന്ന് മരുമക്കളെ ആഗ്രഹിച്ച ചില മാതാപിതാക്കെലെങ്കിലും തങ്ങളുടെ ആഗ്രഹങ്ങളെ കുഴിച്ചു മൂടി ഇതരസംസ്കാര-പാരമ്പര്യത്തിൽപ്പെട്ടവരെ സ്വീകരിക്കേണ്ടി വരുന്നു. ഇണക്കുരുവികളിലോരാൽ ഓർക്കാപ്പുറത്ത് പറന്നകന്നപ്പോൾ ഏകാന്തതക്ക് വഴിമാറിയ ജടാനരബാധിച്ച നമ്മുടെ മുൻഗാമികൾ. തങ്ങളുടെ മക്കൾക്ക് ഉന്നതമായ ജീവിത സാഹചര്യം ഉണ്ടാവണം എന്ന ആഗ്രഹത്തോടെ രാപകലില്ലാതെ അദ്ധ്വാനിച്ചവർക്ക് ഇന്ന് മക്കൾ അന്യരാകുന്നു. ജന്മദിനത്തിലും, ക്രിസ് മസിനും, ചിലപ്പോൾ പുതുവർഷത്തിലും അഞ്ചലോട്ടക്കാരൻ തരുന്ന സമ്മാനങ്ങൾ ഷോക്കേസിൽ മാറാല പിടിക്കാതെ തുടച്ചു വൃത്തിയാക്കി, ഇമകൾവെട്ടാതെ കണ്ണുംനട്ടിരിക്കുന്ന വിഷാദമുഖങ്ങൾ നൊമ്പരപ്പെടുത്തുന്നു.

” ഏഴ് പത്തു് ഏറിയാൽ എണ്‍പത്” എന്ന വേദ വാക്യം ഉൾകൊണ്ടുകൊണ്ട് ഇനിയുള്ള ജീവിതമെങ്കിലും ആവുന്നത്ര സത് പ്രവർത്തികൾ ചെയ്തുകൊണ്ട് ആറടി മണ്ണിലേക്ക് മടങ്ങാം. ദൈവം കനിഞ്ഞ്‌ നല്കിയ ഈ ജീവിതം ഒരു കൂട്ടർ ദീർഘായുസോടെ അനുഭവിക്കുമ്പോൾ, ചിലരെയെങ്കിലും പ്രായഭേതമെന്യേ ദൈവം തിരികെ വിളിക്കുന്നു. അപ്രതിക്ഷിതമായി മരണം മാടിവിളിച്ചാൽ സർവവും പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടിവരും. ഇവടെ അവയവദാനമെന്ന പുണ്യപ്രവർത്തിക്ക് അനുമതിനല്കി കയ്യൊപ്പ് ചാർത്തിയവർ തങ്ങളുടെ ചില അവയവങ്ങൾക്കെങ്കിലും പുഴുക്കൾക്കും, ചിതലിനും, തുരുമ്പിനും വിട്ടുകൊടുക്കാതെ കുറെക്കാലം കൂടി ഈലോകം കാണുവാനും, അനുഭവിക്കുവാനും അവസരം നല്കുന്നു. പുത്തൻ തലമുറയിലെ നമ്മുടെ കുഞ്ഞുങ്ങളിൽ ചിലരെങ്കിലും  ഡ്രൈവിംഗ് ലൈസൻസിൽ അത്തരമൊരു അനുമതിയുടെ വിരലടയാളം എഴുതി ചേർത്തുകഴിഞ്ഞു.

വർഷങ്ങൾക്കുമുൻപ് അമേരിക്കയിലെ ന്യുജേർസിയിൽ ക്ളിഫ്റ്റണ്‍ ദേവാലയത്തിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനമായി നല്കിയത് മൂലം പ്രതീക്ഷ അറ്റിരുന്ന ചിലർ ഇന്ന് നല്ല ജീവിതം നയിക്കുന്നത് നമ്മുടെ കണ്‍മുൻപിൽ കാണുന്ന യാധാർധ്യമാണ്. ജീവിതം തിരികെ ലഭിച്ചവർ ആ യുവാവിന്റെ മരണവാർഷികദിവസം അവന്റെ മാതാപിതാക്കളെ കാണുവാനെത്തുന്നത് ഹൃദയസ്പർശിയായ കാഴ്ചയാണ്.

കൊച്ചു കേരളത്തിൻറെ തലസ്ഥാന നഗരിയിൽ റോടപകടത്തിൽ മസ്തിഷ്ക്ക മരണം സംഭവിച്ച യുവതി തന്റെ കണ്ണുകളും വൃക്കകളും, കരളും,ഹൃദയവും പാൻക്രിയാസും ദാനം ചെയ്തത് പുതിയൊരു വഴിത്തിരിവായി. തന്റെ ഒരു അവയവമെങ്കുലും ദാനം ചെയ്യണമെന്ന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തന്റെ ഡയറിയിൽ കുറിച്ചിരുന്നത്രെ.

നമ്മുടെ കൊച്ചു­കേ­ര­ള­ത്തിൽ അപ­ക­ട­ങ്ങ­ളി­ലൂടെ മസ്തി­ഷ്ക­മ­രണം സംഭ­വി­ക്കു­മെന്ന്‌ ഉറ­പ്പാ­യ­വ­രുടെ ബന്ധു­ക്കൾ ധാരാ­ള­മായി അവ­രുടെ അവ­യ­വ­ദാ­ന­ത്തിന്‌ സന്ന­ദ്ധത കാണി­ച്ചു­കൊണ്ട്‌ മുന്നോട്ട്‌ വരു­ന്നു­ണ്ട്‌. ഉറ്റ­വ­രു­ടേയും ഉട­യ­വ­രു­ടേയും അവ­യ­വ­ങ്ങൾ ചിലരെയെ­ങ്കിലും ജീവി­ത­ത്തി­ലേക്ക്‌ മട­ക്കി­യെ­ത്തി­ക്കു­ന്നു. തിരു­വ­ന­ന്ത­പു­രത്ത്‌ അഭി­ഭാ­ഷ­ക­നാ­യി­രുന്ന നീല­ക­ണ്ഠ­ശർമ്മ­യുടെ അവ­യ­വ­ങ്ങൾ ഇന്ന്‌ അഞ്ചു­പേ­രി­ലായി ജീവി­ക്കു­ന്നു. അവ­യ­വ­ദാ­ന­ത്തിന്‌ ജാതിയും മതവും തട­സ്സ­മല്ല എന്ന­തിന്‌ ഉത്തമ ഉദാ­ഹ­ര­ണ­മാണ്‌ ഒരു പരി­ച­യ­വു­മി­ല്ലാത്ത മുസ്ളീം യുവാ­വിന്‌ നമ്പൂ­തിരി യുവതി വൃക്കനൽകി മാതൃ­ക­യാ­യ­ത്‌.

“ജീവിതത്തിന്റെ അർഥം ജീവിതത്തിനപ്പുറത്തേക്കും” കൂടി ഉണ്ടെന്ന പ്രതിക്ഞയുമായി മുംബയിലെ കല്യാണ്‍ രൂപതാ മാതൃ സംഘത്തിലെ മൂവായിരത്തോളം വീട്ടമ്മമാർ മരണശേഷം തങ്ങളുടെ അവയവം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അവയവങ്ങൾ ദാനം ചെയ്യുവാൻ നാം സമ്മതിച്ചാൽ ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഒരാളെയെങ്കിലും രക്ഷിക്കുന്നതിന് കാരണമാകും.അന്ധനായ ഒരാൾക്ക്‌ നിങ്ങളുടെ ഒരു കയ്യൊപ്പുമൂലം കാഴ്ച ലഭിക്കുമെങ്കിൽ അതില്പരം പുണ്യകർമ്മം എന്തുള്ളു? ജാതിയോ മതമോ, വിഭാഗമോ നോക്കാതെ അവയവ ദാനമെന്ന പുണ്യകർമത്തിൽ നമുക്കും അണിചേരാം. തിരിച്ചറിയൽ കാർഡു പുതുക്കുമ്പോൾ “ഓർഗൻ ഡോണർ” എന്ന് അഭിമാനത്തോടെ അടയാളപ്പെടുത്താം.

നമ്മുടെ മര­ണ­ശേഷം ഒരു­ ജീവനെങ്കിലും വീണ്ടെടുക്കുവാൻ സാധിച്ചാൽ ഈ ജീവതത്തിന് അർഥമുണ്ടായി. മരിച്ച്‌ മണ്ണ­ടി­ഞ്ഞാലും ആ പുണ്യപ്രവർത്തിയിലൂടെ വീണ്ടും ജീവി­ക്കും.” ജീവി­ത­ത്തിന്റെ അർത്ഥം ജീവി­ത­ത്തിന്പ്പു­റ­ത്തേയ്ക്കും” എന്ന ആപ്ത­വാ­ക്യം പ്രാവർത്തിക­മാ­ക്കു­വാൻ നമുക്ക്‌ കഴി­യും.

ഊണിലും ഉറ­ക്ക­ത്തിലും, ഇരി­പ്പിലും നട­പ്പിലും, നമ്മുടെ സന്ത­ത­സ­ഹ­ചാ­രി­യായ മര­ണ­ത്തെ­ക്കു­റിച്ച്‌ ശവ­മ­ഞ്ച­ത്തിൽ എഴു­തി­യി­രി­ക്കു­ന്നു. “ഇന്നു ഞാൻ നാളെ നീ” നമ്മുടെ നാഴിക എപ്പോ­ഴാണ്‌ എന്ന്‌ ആര­റി­ഞ്ഞു? ജീവി­താ­ന്ത്യത്തെ­ക്കു­റിച്ച്‌ ചിന്തി­ക്കു­മ്പോൾ ഓർമ്മകളിലെവിടെയോ മധുര നൊമ്പ­ര­മായി ഒഴു­കി­യെ­ത്തുന്ന ആ കവി­താ­ശ­കലം തികട്ടിവരു­ന്നു.

68575776_heart_donation_spl“മര­ണ­മെ­ത്തുന്ന നേരത്തു നീയെന്റെ
അരി­കിൽ ഇത്തി­രി­നേരം ഇരി­യ്ക്കണേ
കന­ലു­കൾ കോരി മര­വിച്ച വിര­ലു­കൾ
ഒടു­വിൽ നിന്നെ തലോടി ശമി യ്ക്കു­വാൻ
ഒടു­വി­ലാ­യ­ക­ത്തേ­യ്ക്കെ­ടുക്കും ശ്വാസ
കണി­ക­യിൽ നിന്റെ ഗന്ധ­മു­ണ്ടാ­കു­വാൻ
മര­ണ­മെ­ത്തുന്ന നേരത്തു നീയെന്റെ
അരി­കിൽ ഇത്തി­രി­നേരം ഇരി­യ്ക്കണേ”

കൂടു­വിട്ട്‌ പറ­ന്ന­ക­ലും­മുമ്പ്‌ ഇണ­ക്കി­ളി­യുടെ സാമീ­പ്യം ആഗ്ര­ഹി­ക്കാ­ത്ത­വ­രായി ആരുണ്ടീ ലോക­ത്തിൽ!

ഈ വരുന്ന ജൂലൈ മാസം 1 മുതല്‍ 4 വരെ തീയതികളില്‍ അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോക്കാനയുടെ 17th നാഷനല്‍ കോണ്‍ഫ്രന്‍സ് കാനഡയില്‍ (Toronto) വച്ച് നടക്കുന്നതാണ്  തഥവസരത്തില്‍ ഫോക്കാന വുമന്‍സ് ഫോറം ഭാരവാഹികളുടെ നേതൃത്വത്തില്‍ അവയവദാനത്തിനുള്ള സമ്മതിപത്രം (Agreement Letter) ലഭ്യമായിരിക്കും.  താല്‍പര്യമുള്ളവര്‍ക്ക് അവിടെയെത്തി മരണശേഷം അവയവദാനമെന്ന പുണ്യപ്രവര്‍ത്തിക്ക് സന്നദ്ധത പ്രകടിപ്പിക്കാമെന്ന് ഫോക്കാന വുമന്‍സ് ഫോറം വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ എല്ലാവരേയും ക്ഷണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here