ചെന്നൈ: വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുമ്പെ വിവാഹിതായതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ താളപ്പിഴയെന്ന് സോളാര്‍ കേസിലെ നായിക സരിത. പ്രവാസിയായ ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി. തമിഴ് വാരികയായ ‘കുമുദ’ത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ ആത്മകഥയിലാണ് ജീവിതത്തിലെ താളപ്പിഴകള്‍ സരിത വിശദീകരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. തന്റെ ആത്മകഥ തമിഴില്‍ പ്രസിദ്ധീകരിക്കുമെന്ന് സരിത നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയാക്കുന്നത്.

ഇതിന്റെ പ്രചാരണത്തിനായി തമിഴ്‌നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തിയിട്ടുണ്ട്. ആദ്യ ലക്കം വന്നതോടെ തന്നെ വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിക്കുന്നതെന്നും കുമുദം അധികൃതര്‍ പറയുന്നു. സരിതയുടെ സ്‌കൂള്‍ ജീവിതവും ചെറുപ്പകാലവുമാണ് ആദ്യ ലക്കത്തില്‍ പറയുന്നത്. വലിയ വിവാദങ്ങളൊന്നുമില്ലെങ്കിലും വരും ലക്കങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും വാരിക പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here