ഉത്തര്‍പ്രദേശില്‍ യുവതിയെ ജീവനോടെ ദഹിപ്പിച്ചതായി പരാതി. ഇരുപത്തിയൊന്നുകാരിയായ നോയിഡ സ്വദേശിയെയാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ജീവനോടെ ദഹിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്.

ശ്വാസകോശത്തില്‍ അണുബാധയുമായി ഗ്രേറ്റര്‍ നോയിഡയിലെ ശാരദാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഞായറാഴ്ച രാത്രി മരിച്ചുവെന്ന് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് മൃതദേഹം അലിഗഡിലെത്തിച്ച് ചിതയില്‍ വെച്ചു.

എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ യുവതിയുടെ സഹോദരന്‍ പൊലിസില്‍ പരാതി നല്‍കി. ഇതോടെ പൊലിസ് എത്തി അന്ത്യകര്‍മങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് യുവതിയെ ദഹിപ്പിച്ചത് ജീവനോടെയാണെന്ന് തെളിഞ്ഞു.

തീ കത്തുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങള്‍ യുവതിയുടെ ശ്വാസകോശത്തില്‍ നിന്നും ശ്വസനനാളിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജീവനോടെ കത്തിക്കുമ്പോള്‍ മാത്രമാണ് ഇവ ലഭിക്കുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here