കാടിന്‍റെയുള്ളിലും
 മരത്തിന്‍റെ പൊത്തിലും
 പാറതന്‍ വിടവിലും
 എത്രയോ പെണ്‍ബാല്യങ്ങള്‍
 മരിച്ചുറങ്ങീടുന്നു
 കല്ലായ്,മഴയായ്,മിന്നലായഗ്‌നിയായ്
 പലരൂപേ മനിതര്‍ തന്‍
 മനസ്സില്‍ വാഴുന്നോരീ
 ദൈവങ്ങള്‍ക്കുമീ
 ബാല്യവിലാപങ്ങള്‍
 കേട്ടുമടുത്തില്ലെയോ...?
 മനുഷ്യര്‍തന്‍ കരവിരുതുകളാല്‍
 പലരൂപേ മെനയുന്ന
 ദൈവങ്ങള്‍ക്കുമീ
 ബാല്യവിലാപങ്ങളൊരു
 യുഗ്മഗാനങ്ങളാകുന്നുവോ
 വികലമാം മനസ്സുകള്‍
 ക്കടിമയായമരുന്ന
 ബാല്യവിലാപങ്ങള്‍
 എന്ന് തീര്‍ന്നീടുമോ....?

LEAVE A REPLY

Please enter your comment!
Please enter your name here