മാനവരാകെ മനം തകർന്നിരിക്കുമ്പോൾ
മനസ്സലിയുമോ സർവേശാ……
പൊഴിയുന്നിലപോൽ മാനവർ പാരിൽ
പൊറുക്കുക സർവപാപങ്ങളും…
വൃദ്ധർ, യുവാക്കൾ, കുഞ്ഞുങ്ങളുമൊക്കെ
വഴിയിൽ വീണു പോകവേ…
വചനമയക്കുമോ വിടുവിക്കുവാൻ നിൻ
വരമരുളൂമോ രക്ഷക്കായി…..
പൊരിയുന്നു മനം ഘോരമാം വേദനയാൽ
പൊതുവഴിയെല്ലാമടച്ചുപോയി…..
മരുന്നിനായി മാനുജർ വലയുന്നു ഭൂവിൽ
മറുപടിയെകൂ സൃഷ്ടാവേ….
ഓടുവാൻ, ഒളിക്കുവാൻ ഇടമില്ല ഭൂവിതിൽ
ഒരുരക്ഷയും കാണുന്നീല…
ദർശനമൊന്നു കാംഷിച്ചു മണ്ണിന്റെ മക്കൾ
ദയക്കായിമാത്രം കേഴുന്നു…..
കാരുണ്യത്തിൻ ഉറവിടമേ, സ്നേഹത്തിൻ
കലവറയെ, കൺ തുറക്കൂ ….
കാണുക നിൻ ജനത്തിൻ ഭീതിയും കണ്ണീരും
കനിവുകാട്ടൂ സർവേശാ….
കൊറോണയെന്ന ക്രൂരയാം യക്ഷിയെ കെട്ടു
കെട്ടിക്കൂ ദേവേശാ….
നാളിത്രയും പ്രാർത്ഥന കഴിക്കും ഭക്തരെ നീ
നിരാശരാക്കരുതേ കരുണേശാ…