കൊളംബോ: 2011ലെ ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലിൽ ഒത്തുകളി നടന്നുവെന്ന ആരോപണങ്ങളിൽ ശ്രീലങ്കൻ പൊലീസ്‌ അന്വേഷണം അവസാനിപ്പിച്ചു. ഒത്തുകളി നടന്നതിന്‌ തെളിവുകളില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. മുൻ ക്യാപ്‌റ്റൻ കുമാർ സംഗക്കാരയെയും മഹേല ജയവർധനയെയും കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. മുൻ ലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്‌ഗമഗെയാണ്‌ ഒത്തുകളി ആരോപണം ഉന്നയിച്ചത്‌.

ലങ്കൻ ടീം ഇന്ത്യയോട്‌ മനപൂർവം തോറ്റുകൊടുക്കുക്കയായിരുന്നു എന്നായിരുന്നു ആരോപണം. മുംബൈയിൽ നടന്ന ഫൈനലിൽ ആറ്‌ വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here