cochiതിരുവനന്തപുരം: കൊച്ചി കാന്‍സര്‍ സെന്റിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മധ്യകേരളത്തില്‍ ഒരു ക്യാന്‍സര്‍ സെന്റര്‍ എന്ന ഏറെക്കാലമായുള്ള ആവശ്യമാണ് ഇതോടു യഥാര്‍ത്ഥ്യമാകുന്നത്. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് എറണാകുളം സഹകരണ ബാങ്ക് വാഗ്ദാനം ചെയ്ത വായ്പാസഹായവും ലഭ്യമാക്കും. ഭരണാനുമതി നല്‍കി കൊണ്ടുള്ള മന്ത്രിസഭായോഗ തീരുമാനം കൊച്ചി ക്യാന്‍സര്‍ സെന്റര്‍ യഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ആദ്യ ചുവടാണ്. പ്രരംഭ ചിലവുകള്‍ക്കായി പത്ത് കോടി രൂപ ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കും. ആദ്യഘട്ടമെന്ന നിലയില്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒ പി തുടങ്ങും. തുടര്‍ന്ന് കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കും. വടക്കന്‍ കേരളത്തിലെയും, മധ്യ കേരളത്തിലെയും ജനങ്ങള്‍ക്ക് ആശ്രയമാകുന്ന ഗവേഷണ സൗകര്യമടക്കമുള്ള ആരോഗ്യ കേന്ദ്രമാണ് കൊച്ചി ക്യാന്‍സര്‍ സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here