പി.പി. ചെറിയാൻ    
ഡാലസ്; ഡാലസ് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് വിമാന കമ്പനി ഹോളിഡേ സീസണിൽ (ഡിസംബറിൽ) 100,000 വിമാന സർവീസുകൾ റദ്ദ് ചെയ്തു.

കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നും, യാത്രക്കാരുടെ കുറവു അനുഭവപ്പെട്ടതിനാലുമാണ് ഇത്രയും സർവീസുകൾ കാൻസൽ ചെയ്യേണ്ടിവന്നതെന്നു കമ്പനി അറിയിച്ചു. പുതിയ സർവീസ് ഷെഡ്യുളുകൾ ഈ വാരാന്ത്യം പ്രസിദ്ധീകരിക്കും.

യാത്രക്കാരുടെ ആവശ്യം വർധിച്ചുവരുന്നതിനനുസരിച്ചു പുതിയ സർവീസുകൾ ആരംഭിക്കുന്നതിനെകുറിച്ചു പരിശോധിക്കാമെന്നും എയർലൈൻ സ്പോക്ക്മാൻ പറഞ്ഞു. ‍ഡിസംബർ മാസം എയർലൈൻ ഇൻഡസ്ട്രിയെ സംബന്ധിച്ചു നിർണായകമാണ്.

താങ്ക്സ് ഗിവിങ്ങിനും, ന്യൂഇയറിനും ഇടക്ക് ഏറ്റവും അധികം േപർ യാത്ര ചെയ്യുന്ന സമയമാണ്. എന്നാൽ രാജ്യത്ത് വ്യാപകമായ കോവിഡിനെ തുടർന്ന് ഫെഡറൽ ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്.

ന്യൂയോർക്ക് ജെഎഫ്കെ, ലഗ്വാർഡിയ തുടങ്ങിയ വിമാനതാവളങ്ങിൽ നിന്നും 86% സർവീസാണ് റദ്ദ് ചെയ്യുന്നത്. അമേരിക്കൻ യാത്രക്കാരെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് വക്താവ് അറിയിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻസും അടുത്ത ജനുവരിയിലെ സർവീസ് 36% വെട്ടി കുറച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here