കൊച്ചി: സ്വർണക്കടത്ത് കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കസ്‌റ്റഡിയിലുളള ശിവശങ്കറിനൊപ്പമിരുത്തിയാണ് വേണുഗോപാലിനെ ചോദ്യം ചെയ്‌തത്. സ്വപ്‌ന നിക്ഷേപിക്കാനായി ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്ന് വേണുഗോപാൽ മൊഴി നൽകി. ശിവശങ്കർ തന്റെ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിട്ടാണ് പണമിടപാടിൽ ഇടപെട്ടതെന്നും വേണുഗോപാൽ മൊഴി നൽകിയതായാണ് വിവരം.