ചിക്കാഗോ: ലോകത്തെ മാറ്റി മറിച്ച് കോവിഡ് തേരോട്ടം നടത്തിയ  ശേഷം
നടക്കുന്ന ആദ്യത്തെ പ്രമുഖ  സമ്മേളനങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ്
നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ദ്വൈവാർഷിക അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് നവമ്പർ 11 , 12 ,
13, 14   തീയതികളിൽ ചിക്കാഗോയിൽ നടക്കും. ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെൻവ്യൂവിൽ  റെനൈസ്സൻസ്  (Renaissance) (മാരിയറ്റ് ) ഹോട്ടലാണ് വേദി. അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങൾ നടക്കുന്ന മികച്ച ഹോട്ടലാണിത്.  ചിക്കാഗോ ഒഹയർ എയർപോർട്ടിനടുത്താണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

കോൺഫറൻസ് വേദി ബുക്ക് ചെയ്തതായി നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ്  എന്നിവർ അറിയിച്ചു..

ഇതിനു മുന്നോടിയായി ആതിഥ്യം വഹിക്കുന്ന ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ നേത്ര്വതിൽ ചിക്കാഗോയിലെ  അംഗങ്ങൾ നാഷണൽ പ്രെസിഡന്റിനൊപ്പം കൺവൻഷൻ വേദി സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

ഒന്നര ദശാബ്ദതിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് അന്തർ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയിൽ അരങ്ങേറുന്നത്.  രണ്ടാമത്തെ അന്താരാഷ്‌ട്ര കോൺഫറൻസ് ചിക്കാഗോയിലാണ് നടന്നത്.  നാലാമത്ത കോൺഫറൻസും ചിക്കാഗോയിൽ ശിവൻ മുഹമ്മയുടെ  നേതൃത്വത്തിൽ നടന്നു.

ചരിത്രപരമായി,  മാധ്യമരംഗത്തുള്ളവരും സംഘടനാ രംഗത്തുള്ളവരും ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സമ്മേളനം. ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൌൺസിൽ  കൺവൻഷൻ പോലെ ദേശീയ പ്രാധാന്യത്തോടെ നടത്തുന്ന സമ്മേളനം. ഒരു ഭിന്നതയുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

നാട്ടിൽ നിന്നും ഇവിടെ നിന്നുമുള്ള വിദ്ഗഗ്ദർ നയിക്കുന്ന സെമിനാറുകളാണ്
സമ്മേളനത്തിലേ പ്രധാന അജണ്ട. കോവിഡ് കാലത്ത് മാധ്യമ പ്രവർത്തകർ
അഭിമുഖീകരിച്ച യാതനകളുടെ നേർ സാക്ഷ്യം  സമ്മേളനത്തെ വേറിട്ടതാക്കും. പല
സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും പലർക്കും ജോലി ഇല്ലാതാവുകയും ചെയ്ത
കാലത്തും വലിയ ത്യാഗങ്ങളിലൂടെ മാധ്യമ രംഗം സ്വന്തം കടമ നിർവഹിക്കുന്ന
കാഴ്ചയാണ് ലോകമെങ്ങും  കണ്ടത്. അത് വിലയിരുത്താനും പുതിയ നിർദേശങ്ങൾ
സമർപ്പിക്കാനും സമ്മേളനം വേദിയാകും.

ഇത്തവണ പതിവുള്ള അവാർഡുകൾക്ക് പുറമെ സംഘടനകൾക്കും അവാർഡുകൾ  നൽകുന്നു.
അത് പോലെ പുതുമയുള്ള പരിപാടികളും സമ്മേളനത്തിൽ പ്രതീക്ഷിക്കാം.

നാട്ടിൽ നിന്ന് എത്തുന്ന പ്രമുഖരാണ് കോൺഫറൻസിനെ  എന്നും
വ്യത്യസ്തമാക്കുന്നത്. പ്രസ് ക്ലബിന്റെ അവാർഡ് ജേതാക്കളായ വീണാ ജോർജ്
ഇപ്പോൾ ആരോഗ്യ മന്ത്രിയും ജോൺ  ബ്രിട്ടാസ് എം.പിയുമാണ്. കോൺഫറൻസിൽ
അതിഥികളായി എത്തിയ കെ.എൻ. ബാലഗോപാൽ മന്ത്രിയും വി.ഡി. സതീശൻ പ്രതിപക്ഷ
നേതാവുമായി. ഇപ്പോഴത്തെ സ്പീക്കർ എം.ബി.രാജേഷ് ഇന്ത്യ പ്രസ് ക്ലബ്ബിന്റെ യോഗത്തിൽ പങ്കെടുതിരുന്നു.
 ചുരുക്കത്തിൽ അനുഗ്രഹീതമായ വേദിയാണ് പ്രസ് ക്ലബ് സമ്മേളനം!
അത് അഭിമാനകരം തന്നെ.

മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ മാധ്യമ ശ്രീ അവാർഡിന് മി കച്ച പ്രതികരണമാണ് ലഭിച്ചതെന്നു ഭാരവാഹികൾ അറിയിക്കുകയുണ്ടായി.

ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നത്  നാലംഗ ജഡ്ജിംഗ്
പാനലാണ്.  മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ
കമ്മിറ്റിയിൽ  ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്‌സാണ്ടർ ജേക്കബ്,
ഇന്ത്യാ ടുഡേ അസോസിയേറ്റ്  എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ
നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ്
അംഗങ്ങൾ .

പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ.സെക്രട്ടറി ബിജിലി ജോർജ്,  ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത്എ ന്നിവരടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയും, കൂടാതെ IPCNA  അഡ്വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കരയും സമ്മേളന പരിപാടികൾക്ക് നേത്ര്വത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here