ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തേന്മാവിൻ കൊന്പത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായി രംഗത്തെത്തിയത്.
മിന്നാരം, തേന്മാവിൻ കൊന്പത്ത് തുടങ്ങിയ സിനിമകളുടെ കാമറാമാനായിരുന്നു. തേന്മാവിന് കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. പിന്നീട് ശങ്കറിന്റെ കൂടെ മുതല്വന്, ബോയ്സ്, ശിവാജി എന്നിങ്ങനെയുള്ള വമ്പന്‍ ഹിറ്റുകളില്‍ പങ്കാളിയായി. മലയാളവും തമിഴും കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
2005ല്‍ കനാ കണ്ടേല് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്റെ വേഷമണിഞ്ഞത്. അയണ്‍, കോ, മാട്രാന്, കാവന് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന് ആണ് അവസാന ചിത്രം.