കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് അമ്മ മായ ബാബു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മായ ബാബു മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി.

മകനെതിരെയുള്ള യുവനടിയുടെ ബലാത്സംഗ കേസിന് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നാണ് മായ ബാബുവിന്റെ പരാതിയിൽ പറയുന്നത്. വിജയ് ബാബു ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. നടൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മേയ് 18നാണ് പരിഗണിക്കുന്നത്.

സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് നടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള ദിവസങ്ങളിൽ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴിയിൽ ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here