കൊച്ചി: നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്‌തത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് ഏൽപ്പിക്കാൻ നൽകിയ കത്തിനെക്കുറിച്ചാണ് ക്രെെംബ്രാഞ്ച് ചോദിച്ചത്. പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിൽ ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു.
നടൻ ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്‌താവനയെക്കുറിച്ച് വ്യക്തത വരുത്താൻ കൂടി വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, എന്നും കൂടെ നിൽക്കുമെന്നുമാണ് സിദ്ദിഖ് അഭിമുഖത്തിൽ പറഞ്ഞത്.
ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോയും പുറത്ത് വന്നിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് നടനെ അന്വേഷണസംഘം ചോദ്യം ചെയ്‌തത്.
ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രെെംബ്രാഞ്ച് ചോദ്യം ചെയ്‌തു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ചോദ്യം ചെയ്തത്.