സ്വന്തം ലേഖകൻ 

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ‘നമ്മുടെ മലയാളം’ ഡിജിറ്റൽ ത്രൈമാസികയുടെ പ്രകാശനം ന്യൂജേഴ്‌സിയിൽ നടന്ന ചടങ്ങിൽ ഡോ. എം.എൻ. കാരശ്ശേരി വെർച്വൽ ആയി പ്രകാശനം ചെയ്തു.   മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ആഭിമുഖ്യത്തിൽ നടന്ന  മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിന്റെ സമ്മാനദാന-ഓണാഘോഷ വേദിയിൽ വച്ച്   ‘നമ്മുടെ മലയാളം’ ഡിജിറ്റൽ ത്രൈമാസികയുടെ പ്രിന്റ് ചെയ്ത ആദ്യ കോപ്പി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അമേരിക്കയിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് തടത്തിലിനു കൈമാറിയതോടെയാണ്  ഡിജിറ്റൽ ത്രൈമാസികയുടെ പ്രകാശന കർമ്മം ഔദ്യോഗികമായി നിർവഹിച്ചത്. 

 പ്രശസ്ത സാഹിത്യകാരനും വിമർശകനും വാഗ്മിയുമായ പ്രൊഫ.എം.എൻ കാരശ്ശേരി വെർച്വൽ വീഡിയോ സന്ദേശത്തിലൂടെ സാഹിത്യ ത്രൈമാസികയ്ക്ക് ആശംസകൾ നേർന്നു. അമേരിക്കൻ മലയാളികളുടെ സാഹിത്യത്തിനുള്ള അഭിവാഞ്ഛ താൻ നേരിട്ടനുഭവിച്ചാണെന്ന് ഡോ. എം.എൻ. കാരശ്ശേരി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. രണ്ടു തവണ അമേരിക്ക സന്ദർശിച്ചപ്പോൾ വിവിധ സ്റ്റേറ്റുകളിലെ മലയാളികളുടെ നേതൃത്വത്തിൽ നടത്തിയ പല സാഹിത്യ പരിപാടികളിലും പങ്കെടുത്തപ്പോൾ ഭാഷയെ അവർ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അടുത്തറിയാൻ കഴിഞ്ഞു. നല്ല ഭാവശുദ്ധിയുള്ള കൃതികളാണ് ഈ ത്രൈമാസികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും അദ്ദേഹം വിലയിരുത്തി. സാഹിത്യ പരിപോഷണത്തിനായി ഫൊക്കാന പോലുള്ള അമേരിക്കയിലെ ഏറ്റവും വലിയ സംഘടന മുന്നിട്ടിറങ്ങുന്നത് ഏറെ അഭിനന്ദാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വടക്കെ അമേരിക്കയിലെയും ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ടാണ്  ഫൊക്കാന സാഹിത്യ സാംസ്കാരിക ത്രൈമാസികയ്ക്ക് രൂപം നൽകിയത്.” പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ ത്രൈമാസികയായി പുറത്തിറക്കുന്ന നമ്മുടെ മലയാളത്തിന്റെ ആദ്യ പതിപ്പിൽ 86 പേജുകളാണുള്ളത്.  പ്രകാശനം ചെയ്യും  ഫൊക്കാന പ്രസിഡണ്ട്  ജോർജി വർഗീസിൻ്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ഈ ത്രൈമാസിക ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയുടെ സപ്ലിമെന്റ്  എഡിഷനായാണ് പ്രസിദ്ധീകരിക്കുന്നത്.

ഫൊക്കാനയുടെ തുടക്കം മുതൽ മറുനാട്ടിലെ മലയാള സംരക്ഷണം ഒരു അജണ്ടയായി മുന്നോട്ടു കൊണ്ടു പോകുന്നു.മലയാള സാഹിത്യ സാംസ്കാരിക രംഗത്ത് പ്രവാസി എഴുത്തുകാരുടെ സാന്നിദ്ധ്യം സജീവമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് “നമ്മുടെ മലയാളം ” ത്രൈമാസിക ലക്ഷ്യമിടുന്നതെന്ന് ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് മാസികയുടെ പ്രകാശന കർമ്മം നിർവഹിച്ചശേഷം പറഞ്ഞു . മുപ്പത്തി അഞ്ചിലധികം എഴുത്തുകാരാണ് ആദ്യ ലക്കത്തിൽ സമൃദ്ധമായ സാഹിത്യ സൃഷ്ടികളുമായി അണിനിരക്കുന്നത്. വടക്കേ അമേരിക്കയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി എഴുത്തുകാരുടെ കഥകളും, കവിതകളും, ഓർമ്മക്കുറിപ്പുകൾക്കുമൊപ്പം  കേരളത്തിലെ പ്രഗത്ഭരായ എഴുത്തുകാരുഡി  രചനകളും ഈ ത്രൈമാസികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന്  ഫൊക്കാന ടുഡേ  എഡിറ്റർ ബിജു കൊട്ടാരക്കര അറിയിച്ചു.



ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ എഴുത്തുകാരെയും ഉൾപ്പെടുത്തി വടക്കെ അമേരിക്കയിലെ സാഹിത്യ പ്രതിഭകളുടെ രചനകൾക്കും പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന ” നമ്മുടെ മലയാളം “മലയാള സാഹിത്യ രംഗത്തിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹിത്യകാരന്മാരെ ‘നമ്മുടെ മലയാള’ ത്തിലൂടെ  ബന്ധപ്പെടുത്തുക വഴി ഫൊക്കാനയുടെ ചരിത്രത്തിലെ പുതിയ ഒരു അധ്യായമാണ് രചിക്കപ്പെട്ടതെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.


വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കലാ ഷാഹി, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, വൈസ് ചെയർമാൻ ബെൻ പോൾ,നാഷണൽ  കൺവെൻഷൻ കൺവീനർ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ന്യൂജേഴ്‌സി റീജിയൻ ആർ.വി.പി ഷാജി വർഗീസ്, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, കെ.സി.എഫ്. പ്രസിഡണ്ടും നാഷണൽ കമ്മിറ്റി അംഗവുമായ കോശി കുരുവിള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here