അടിയന്തരമായി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള തന്റെ നീക്കം കാരണമാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിക്കാതിരുന്നതെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന പേരില്‍ അടിയന്തരമായി വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള നീക്കം താന്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ 100 മില്യണ്‍ ആളുകള്‍ക്കെങ്കിലും കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുമായിരുന്നെന്നും ട്രംപ് പറഞ്ഞു.

സമയോചിതമായ തന്റെ ശ്രമത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നില്ലെങ്കില്‍
1917 ല്‍ ഫ്‌ലൂ പകര്‍ന്നുപിടിച്ച് ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീണതു പോലെ സമാന ദുരന്തം വീണ്ടുമാവര്‍ത്തിക്കുമായിരുന്നു എന്നും ട്രംപ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here