പി.പി.ചെറിയാൻ
വാഷിംഗ്ടൺ ഡി സി : അമ്പതിനായിരം ഡോളർ വരെയുളള സ്റ്റുഡന്റ് ലോൺ എഴുതിതള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. സി എൻ എൻ ടൗൺഹാളിൽ നടന്ന യോഗത്തിലാണ് ബൈഡൻ അഭിപ്രായം പ്രകടിപ്പിച്ചത്.
ബെർന്നി സാന്റേഗ്‌സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തിക്കാട്ടിയ വിദ്യാർത്ഥികളുടെ ഈ ആവശ്യം അംഗീകരിക്കണമെന്ന വിശ്വാസത്തിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ബൈഡന് അനുകൂലമായി വോട്ട് ചെയ്തത്.
ബർന്നി സാന്റേഗ്‌സ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുമ്പോൾ വിദ്യാർത്ഥികളുടെ ഈ ആവശ്യം ബൈഡൻ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായിരുന്നു.
ബൈഡൻ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനയിലും സ്റ്റുഡന്റ് ലോൺ ഒഴിവാക്കണമെന്ന് സൂചന നൽകിയിരുന്നു.
43 മില്യൻ വിദ്യാർത്ഥികൾ ഫെഡറൽ സഹായമായി നൽകിയിരുന്ന വിദ്യാഭ്യാസ ധനം 50,000 ഡോളർ വീതം എഴുതിതള്ളണ മെങ്കിൽ ഖജനാവിൽ നിന്നും ഒരു ട്രില്യൻ ഡോളർ എങ്കിലും ചിലവാക്കേണ്ടിവരുമെന്നാണ് ബൈഡൻ പറയുന്നത്. ഹാർവാർഡ്, യേൽ , പെൻ യൂണിവേഴ്‌സിറ്റികളിൽ പഠനം നടത്തുന്ന സ്റ്റുഡന്റ് ലോൺ ലഭിച്ചവർക്ക് ഇളവുനൽകുന്ന ഇത്രയും സംഖ്യ ഉപയോഗിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനും, കമ്യൂണിറ്റി കോളജുകളിൽ സൗജന്യ പഠനത്തിനും ഉപയോഗിക്കുന്നതാണ്. കൂടുതൽ നല്ലതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
സ്റ്റുഡന്റ് ലോൺ, സ്റ്റിമുലസ് ചെക്ക്, 15 ഡോളർ മിനിമം വേതനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ വ്യക്തമായ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് സെനറ്റ് മെങ്കോറട്ടി ലറഡർ ചക്ക് ഷുമിൻ , സെനറ്റർ എലിസബത്തു വാറൻഡ അലക്‌സാണ്ടർ ഒക്കേഷ എന്നിവർ ഇതിനകം തന്നെ അവരുടെ അസംത്പ്തി രേഖപ്പെടുത്തികഴിഞ്ഞു.