അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ഇന്‍ഡ്യാനപോളിസ് നഗരത്തിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഫെഡെക്‌സ് വെയര്‍ ഹൗസിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം രാത്രി 11 നായിരുന്നു വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം വെടിവെപ്പിനു ശേഷം അക്രമി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വെയര്‍ ഹൗസില്‍ വെടിവെപ്പുണ്ടായ വിവരം ഫെഡക്സും സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെഡക്‌സിലെ ജീവനക്കാരനാണോ വെടിവെപ്പിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here