പി പി ചെറിയാന്‍ 

ഡാലസ്: കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര് തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു. ഇര്‍വിംഗിലെ വീട്ടില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു മേസ്സി. തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വ്യാഴാഴ്ചയോടെ ഇവരുടേതാണെന്നു സംശയിക്കുന്ന മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോര്‍നിക്കാനയില്‍ മിസ്സ് ടെക്സസ് അമേരിക്കാ മത്സരത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഇവര്‍ ധരിച്ചിരുന്നത് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഉണ്ടായ വസ്ത്രങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആണ്‍കുട്ടികളുടെ മാതാവാണ് മേസ്സി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാലസിലെ റിസെര്‍ച്ച് പ്രോഗ്രാം മാനേജരായിരുന്നു മേസ്സി. ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഓഫീസ് തടാകത്തില്‍ നിന്നും കണ്ടെടുത്തത് മേസ്സിയുടെ  മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വര്‍ഷം മിസ്സ് ടെക്സസ് അമേരിക്കാ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

മേസ്സിക്ക് നീന്താന്‍ അറിയില്ല എന്നാണ് മാതാവ് മേരി റോസി പറയുന്നത്. വെള്ളത്തിലേക്ക് മകള്‍ ഇറങ്ങുന്നതിനു യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു. മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here