അമേരിക്കയിലെ ഹൂസ്റ്റണില്‍ യുവാവ് വീട്ടില്‍ വളര്‍ത്തിയിരുന്ന കടുവയെ കാണാതായി. ഇന്ത്യയെന്ന് പേരിട്ട് വീട്ടില്‍ വളര്‍ത്തിയിരുന്ന ബംഗാള്‍ കടുവയാണ് വീടുവിട്ട് ഇറങ്ങിപ്പോയത്. ടെക്‌സാസിലെ പടിഞ്ഞാറന്‍ ഹൂസ്റ്റണ്‍ പ്രദേശത്തുള്ള വീട്ടിലാണ് 26കാരനായ യുവാവ് കടുവയെ വളര്‍ത്തിയിരുന്നത്. വീട്ടില്‍ നിന്ന് കടുവ റോഡിലേക്കിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് കടുവ എങ്ങോട്ടാണ് പോയതെന്ന കാര്യത്തില്‍ കൃത്യമായ വിവരമില്ല.

അതേസമയം കടുവയുടെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെയാണ് ഇയാള്‍ കടുവയെ വീട്ടില്‍ വളര്‍ത്തിയതെന്ന് പോലീസ് അറിയിച്ചു. കഴുത്തില്‍ ബല്‍റ്റ് ധരിച്ച കടുവയെ കണ്ടെന്നും പ്രദേശവാസികള്‍ ഭയന്ന് വീടുകളിലേക്ക് ഓടിക്കയറിയെന്നും പോലീസിനെ ഒരാള്‍ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. കടുവയെ കണ്ടു എന്ന് പറയുന്ന തരത്തില്‍ മുന്നൂറു ഫോണ്‍ കോളുകള്‍ ലഭിച്ചെന്നും അതനുസരിച്ചുള്ള അന്വേഷണം ഉടന്‍ വിജയം കാണുമെന്നുമാണ് ഹൂസ്റ്റണ്‍ പോലീസ് കമാന്‍ഡര്‍ റോണ്‍ ബോര്‍സ പറയുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here