ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്ക് 205 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ക്രിസ്റ്റഫര്‍ സ്റ്റോക്സ് എന്ന 44കാരനെയാണ് കോടതി ശിക്ഷിച്ചത്. ഓരോ കൊലപാതകത്തിനും നാല്‍പത് വര്‍ഷം വീതവും നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് അഞ്ച് വര്‍ഷവും ചേര്‍ത്താണ് 205 വര്‍ഷം തടവ് ശിക്ഷ.

ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിവച്ചുകൊന്ന ശേഷം ക്രിസ്റ്റഫര്‍ സ്റ്റോക്സ് പൊലീസിനെ വിളിച്ചുവരുത്തി സ്വയം കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കൊലപാതകങ്ങള്‍ നടന്നത്. 41 വയസ്സുള്ള സ്ത്രീയും ഇരുപത് വയസ്സില്‍ താഴെയുള്ള നാല് പേരുമാണു കൊല്ലപ്പെട്ടത്. കുടുംബത്തിലെ മൂന്നു വയസ്സുകാരനായ രു കുട്ടിയെ മാത്രമാണ് പ്രതി കൊല്ലാതെ ബാക്കിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here