കാനഡ- യുഎസ് അതിര്‍ത്തിയില്‍ പിഞ്ചുകുഞ്ഞടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഫ്‌ളോറിഡയിലെ സ്റ്റീവ് ഷാന്‍ഡ് എന്ന 47കാരനാണ് അറസ്റ്റിലായത്. മനുഷ്യക്കടത്തിനാണ് ഇയാള്‍ അറസ്റ്റിലായത്. യുഎസ് അതിര്‍ത്തിയില്‍ നിന്ന് യാര്‍ഡ് മാത്രം അകലെ കാനഡയിലാണ് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു പിഞ്ചുകുഞ്ഞും ഒരു കൗമാരക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതികഠിനമായ തണുപ്പില്‍ മരവിച്ച അവസ്ഥയിലായിരുന്നു പിഞ്ചുകുഞ്ഞിന്റേടക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെതത്തിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്‌ലോറിഡയില്‍ മനുഷ്യക്കടത്ത് ആരോപിച്ച് വ്യാഴാഴ്ച കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

മിനസോട്ടയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച നോര്‍ത്ത് ഡക്കോട്ടയിലെ കനേഡിയന്‍ അതിര്‍ത്തിയില്‍ നിന്ന് വാനില്‍ പതിനഞ്ചു യാത്രക്കാരുമായി പോകുന്നതിനിടെയാണ് സ്റ്റീവ് ഷാന്‍ഡിനെ അതിര്‍ത്തി പട്രോളിംഗ് ഏജന്റുമാര്‍ പിടികൂടിയത്. വാനില്‍ യാതൊരു രേഖകളുമില്ലാത്ത രണ്ട് ഇന്ത്യക്കാരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here