പി പി ചെറിയാന്‍

തലഹാസി(ഫ്‌ളോറിഡാ): ഫ്‌ളോറിഡാ സംസ്ഥാനത്തു സ്വകാര്യ വസതിക്കു മുമ്പില്‍ പ്രകടനം നടത്തുന്നത് ശിക്ഷാര്‍ഹമാക്കുന്ന നിയമത്തില്‍ ഗവര്‍ണര്‍ റോണ്‍ഡിസാന്റിസ് ഒപ്പുവെച്ചു. സ്വകാര്യ വസതിയില്‍ സംസാരിക്കുന്നവരെ മനഃപൂര്‍വ്വം പരിഹസിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്താല്‍ ആറ് മാസം വരെ തടവു ശിക്ഷയും, 500 ഡോളര്‍ പിഴയുമാണ് ശിക്ഷ.

ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചുയരുമ്പോള്‍ ഫ്‌ളോറിഡായിലും അതിന്റെ ശക്തമായ അലയടികള്‍ ഉണ്ടാകുന്നതാണ്. ഇങ്ങനെയൊരു നിയമനിര്‍മ്മാണത്തിനു നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്. നിയമപാലകരുടെ നിര്‍ദ്ദേശം ലഭിച്ചിട്ടും വസതികള്‍ക്കു മുമ്പില്‍ നിന്നും പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കുമുമ്പില്‍ പോലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

നിയമനിര്‍മ്മാണസഭയില്‍ അവതരിപ്പിച്ച ബില്ലിനെ ചില ഡമോക്രാറ്റുകള്‍ എതിര്‍ക്കുകയും, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ക്കു നേരെയുളള കടന്നുകയറ്റമാണ് ബില്ലെന്നും ശക്തമായി വാദിക്കുകയും ചെയ്‌തെങ്കിലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസ്സാക്കുകയായിരുന്നു. ഈ ബില്‍ സ്വകാര്യവ്യക്തികളുടെ വസതിക്കു സംരക്ഷണം നല്‍കുമെന്നും ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here