2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ 57 മത് അനുച്ഛേദനത്തിലെ പൗരത്വ നിയമത്തിനു കീഴിലുള്ള സെക്ഷൻ 7 ബിയിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടിയാണ് പ്രവാസികളെ ദ്രോഹിക്കുന്ന തരത്തിൽ നിയമഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഗസറ്റ് വിജ്‍ഞാപനമിറക്കിയിട്ടുള്ളത്.
ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും കാലക്രമേണ ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായും വരും. വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്ല്യത്തിൽ വന്നാൽ ഓ.സി.ഐ കാർഡുള്ള പ്രവാസികൾക്ക് ലഭിച്ചിരുന്ന ഒട്ടു മിക്ക അവകാശങ്ങളും ഇല്ലാതാകും. വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രവാസികളുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങൾകൂടി ഇല്ലാതാക്കുന്ന ഈ നടപടി എത്രയും വേഗം പിൻവലിക്കണമെന്നും ഫൊക്കാന നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY [PART II—SEC. 3(ii)] (ii)) പ്രകാരം മറ്റൊരു പ്രവാസി വിരുദ്ധ നിയമ ഭേദഗതി കൂടി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം ഒ.സി.ഐ. കാർഡ് ഹോൾഡർമാരായ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളായ National Eligibility cum Entrance Test (NEET) അഥവാ നീറ്റ് എൻട്രൻസ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷകളായ (Joint Entrance Examination (Mains), Joint Entrance Examination (Advanced)) അഥവാ JEE(M), JEE(A) തുടങ്ങിയവയിൽ ഉന്നത മാർക്ക് നേടിയാലും ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്കായി നീക്കി വച്ചിരിക്കുന്ന (reserved) സീറ്റിനു അയോഗ്യത കൽപ്പിച്ചിരിക്കുകയാണ്. അതായത് നോൺ റസിഡന്റ് ഇന്ത്യൻ (NRI) വിഭാഗത്തിനായി മാറ്റി വച്ചിരിക്കുന്ന പ്രവാസികളുടെ പോക്കറ്റ് കീറുന്ന അഥവാ കഴുത്തറപ്പൻ തുക നൽകേണ്ടി വരുന്ന NRI സീറ്റിനു മാത്രമേ യോഗ്യതയുണ്ടാകുകയുള്ളു.
(ഇന്ത്യ ഗവൺമെന്റിന്റെ ഗസറ്റ് വിഞ്ജാപനത്തിൽ അസാധാരണ (EXTRAORDINARY [PART II—SEC. 3(iii)) , (iv) എന്നിവ പ്രകാരം കൃഷി, ഫാം ഹൗസ്, പന്റേഷൻ വസ്‌തുവിഭാഗത്തിൽപ്പെടാത്ത വസ്തുവഹകളുടെ ക്രയവിക്രയങ്ങൾ, പ്രഫഷണൽ തൊഴിൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഡോക്ടർമാർ, ഡെന്റിസ്റ്റ്, നഴ്സസ്, ഫാർമസിസ്റ്റസ്, അഡ്വക്കേറ്റ്സ്, ആർക്കിറ്റെക്റ്റ്സ്, ചര്ട്ടേഡ് അക്കൗണ്ടന്റ്സ്, മറ്റ് ഇക്കണോമിക്, ഫിനാൻഷ്യൽ , എഡ്യൂക്കേഷണൽ തുടങ്ങിയ സേവന മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ പ്രതിഫലവും കൈപ്പറ്റുമ്പോഴും റിസർവ് ബാങ്കിനെ അറിയിച്ചിരിക്കണമെന്നും പുതിയ നിയമം സംബന്ധിച്ച ഗസറ്റ് നോട്ടിഫിക്കേഷനിൽ സൂചിപ്പിക്കുന്നു.
പ്രവാസികളെ മനപൂർവ്വം ദ്രോഹിക്കാനുതകുന്ന ഇത്തരം നിയമബിവഹീദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാകണമെന്നും അല്ലാത്ത പക്ഷം ഫൊക്കാനയുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള സമരമുറകളുമായി മുന്നോട്ടുപോകുമെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്,സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹിയെട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കോർഡിനേറ്റർ ലീല മാരേട്ട്, മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാൻഡർ ജോർജ് കൊരുത്, മന്മഥൻ നായർ, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവൻ ബി. നായർ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ,മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്, ഫൌണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ തുടങ്ങിയവർ അറിയിച്ചു.