ചെന്നൈ: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. ജനുവരി 30 വരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ജനുവരി പത്ത് വരെ നീട്ടുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്. ജനുവരി 10 വരെ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കില്ല.

അതേസമയം ഒന്പത് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കും കോളജുകൾ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ഐടിഐകൾ) എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ ക്ലാസുകൾ അനുവദിക്കും.

റസ്റ്റോറന്‍റുകൾ, തീയറ്ററുകൾ, അമ്യൂസ്മെന്‍റ് പാർക്കുകൾ എന്നിവയിൽ പകുതിയോളം ആളുകളെ അനുവദിക്കും. ടെക്സ്റ്റൈൽ, ജ്വല്ലറി, ക്ലബുകൾ, ജിമ്മുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, സ്പോർട്സ്-യോഗ സെന്‍ററുകൾ എന്നിവയിലും പകുതിയോളം ആളുകൾക്ക് പ്രവേശനം അനുവദിക്കും.

വിവാഹങ്ങളിൽ പരമാവധി 100 പേർക്കാണ് അനുമതി. ശവസംസ്കാര ചടങ്ങുകൾക്ക് 50 പേർക്ക് വരെ പങ്കെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here