അലബാമയില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റാവിയയിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

വൈകീട്ടോടെയാണ് പള്ളിയില്‍ എത്തിയ വിശ്വാസികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം പള്ളിയില്‍ പ്രധാന ചടങ്ങായ ബൂമേഴ്‌സ് പോട്ട്‌ലക്കിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ചടങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് പള്ളിയില്‍ എത്തിയിരുന്നത്. ഇവര്‍ക്കിടയിലേക്ക് തോക്കുമായി എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.


ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22നാണ് ആക്രമണുണ്ടായത്. 40000 പേര്‍ മാത്രമുള്ള ചെറിയ പട്ടണത്തിലാണ് ദാരുണ സംഭവമുണ്ടായത്. അക്രമിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയിലും പരിസരത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here