ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ്ചന്ദ്രതാക്കൂര്‍, വസന്ത്വിഹാര്‍ എസ്ഡിഎം ഹര്‍ഷിത്ജെയിന്‍, വിവേക്വിഹാര്‍ എസ്ഡിഎം ദേവേന്ദര്‍ശര്‍മ ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിറ്റിയിലെ (ഡിഡിഎ) രണ്ട് അസി. എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ സസ്പെന്‍ഡ് ചെയ്തത്.

ഇവര്‍ക്കെതിരെ അച്ചടക്കനടപടികള്‍ തുടരുമെന്ന് ലെഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേനയുടെ ഓഫീസ് അറിയിച്ചു. കല്‍ക്കാജി എക്സ്റ്റന്‍ഷനില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട് കാണിച്ചെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here