ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് ഓഫിസ് ഇ.ഡി സീൽ ചെയ്തു. മുൻകൂർ അനുമതിയില്ലാതെ ആർക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഇ.ഡി അറിയിച്ചു.
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ നേരത്തെ മണിക്കൂറുകളോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
പിന്നാലെയാണ് ഓഫിസ് ഇ.ഡി സീൽ ചെയ്തത്. കോൺഗ്രസ് മുഖപത്രമായിരുന്ന നാഷനൽ ഹെറാൾഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിൽനിന്നും ഹെറാൾഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ആരോപണം. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്.