ദോഹ: കേരളത്തിൽ കൊറോണ ൈവറസിൻെറ സമൂഹ വ്യാപനത്തിന് കാരണം പ്രവാസികളാണ് എന്ന തരത്തിലുള്ള ഐ.എം.എ സംസ്ഥാന പ്രസിഡൻറിൻെറ പ്രസ്താവന അപലപനീയമാണെന്ന് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം ഏറെ ശക്തമാണ്. ഇത് മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്. വെറുതെ പനിയുണ്ടോ എന്നുമാത്രം പരിശോധിച്ച് ഒരു പ്രവാസിയും കേരളത്തിൽ വിമാനമിറങ്ങുന്നില്ല.

പി.സി.ആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രമേ പ്രവാസികൾക്ക് വിമാനയാത്ര സാധ്യമാകൂ എന്നിരിക്കേ നടത്തിയ ഈ പ്രസ്താവന അപലപനീയമാണ്. കോവിഡ് പ്രധിരോധ നടപടികളിൽ സംസ്ഥാനം ഏറെ പിന്നോക്കമാണ്. സമൂഹ വ്യാപനം ഉണ്ടായിട്ടുെണ്ടങ്കിൽ അതിൻെറ പൂർണ്ണ ഉത്തരവാദി സർക്കാറും നടപടികൾ അനുസരിക്കാത്ത പൊതുസമൂഹവും തന്നെയാണ്. ഈ കഴിഞ്ഞ ഇലക്ഷൻ കാലയളവിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പ്രചാരണങ്ങൾ നടത്തിയത്. എന്നിട്ടും കോവിഡിൻെറ സമൂഹവ്യാപന ഉത്തരവാദിത്ത്വം പ്രവാസികളുടെ തലയിൽ മാത്രം കെട്ടിവച്ചു കൈകഴുകാൻ ശ്രമിക്കേണ്ട.

പ്രവാസികൾ നാടിൻെറ നട്ടെല്ലാണ് എന്നുപറയുേമ്പാഴും അടിക്കടിയുള്ള വിമാനടിക്കറ്റ് വർധന, വിശേഷ ദിവസങ്ങളിൽ ഈടാക്കുന്ന അമിത വിമാനടിക്കറ്റ് നിരക്ക്, നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുകൾ പ്രവാസികളെ പിഴിയുകയാണ്. ഇത്തരം നടപടികളിൽനിന്ന് എല്ലാവരും പിന്തിരിയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here