മസ്കത്ത്: ഒമാൻ ജനസംഖ്യയുടെ 15 ശതമാനം പേർക്കും പ്രമേഹമുള്ളതായും ഒാരോ വർഷവും 6500 പുതിയ ആളുകൾക്ക് സ്ഥിരീകരിക്കുന്നതായും ആരോഗ്യ മന്ത്രാലയം. കൂടാതെ, ജനസംഖ്യയുടെ 35 ശതമാനം േപർക്കും അമിതഭാരവും 30 ശതമാനം പേരും പൊണ്ണത്തടിയന്മാരുമാണെന്നും ആേരാഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദിയാണ് വ്യക്തമാക്കിയത്. ലോകാരോഗ്യ സംഘടനയും കാനഡ സർക്കാറും സംഘടിപ്പിച്ച ഗ്ലോബൽ ഡയബറ്റ്സ് കോംപാക്ട് എന്ന ഒാൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമേഹ രോഗികൾക്ക് ആശ്വാസകരമാകുന്ന ഇൻസുലിൻ കണ്ടെത്തിയതിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി നടന്നത്. പ്രാഥമിക ആരോഗ്യത്തിെൻറ ഭാഗമായി പ്രമേഹ പ്രതിരോധവും ചികിത്സയും വിപുലീകരിക്കുന്നതിനൊപ്പം രോഗത്തെക്കുറിച്ച് ഒരു ആഗോള പ്രതിസന്ധിയെന്ന നിലയിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ചടങ്ങ് നടന്നത്.
അകാലമരണത്തിനും രോഗാവസ്ഥക്കും സാമ്പത്തിക വളർച്ചയുടെ മുരടിപ്പിനും കാരണമാകുന്നതിനാൽ പ്രമേഹം ഒരു പൊതുജനാരോഗ്യ ബാധ്യതയായി തുടരുന്നുവെന്ന് ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി കൂട്ടിച്ചേർത്തു. ഒമാനിൽ പതിറ്റാണ്ടുകളായി പ്രമേഹനിയന്ത്രണത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ബാധിച്ച വ്യക്തികൾക്ക് സമഗ്രമായ ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990 മുതൽ ഒമാനിലെ പ്രഥമികാരോഗ്യ രംഗത്ത് പ്രമേഹ ചികിത്സക്ക് ആവശ്യമായ ഘടകങ്ങൾ ഉൾക്കൊള്ളിച്ചതായും മികച്ച യോഗ്യതയുള്ള ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘം പ്രമേഹ നിയന്ത്രണവും കൗൺസലിങ്ങും നൽകുന്നതിൽ പരിശീലനം നേടി പ്രവർത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.