ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യത്തെ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. ഇതുവരെ 85 ശതമാനം യാത്രക്കാർക്കു മാത്രമാണ് ആഭ്യന്തരസർവീസുകളിൽ അനുമതി നൽകിയിരുന്നത്. ഇനി മുതൽ ആഭ്യന്തര സർവീസുകളിൽ നൂറ് ശതമാനം യാത്രക്കാരെയും അനുവദിക്കും. ഈ മാസം 18 മുതലാണ് പുതിയ തീരുമാനം നിലവിൽ വരിക.

രാജ്യത്തെ കൊവിഡ് കണക്കുകളിൽ വന്ന കുറവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു. രാജ്യത്ത് എട്ട് മാസത്തിന് ശേഷം കൊവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കേരളത്തിൽ മാത്രമാണ് അയ്യായിരത്തിന് മുകളിൽ രോഗികളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here