പുനെ: മൂന്ന് മാസം പ്രായമുളള കഴുത്തുഞെരിച്ചു കൊന്ന് മകനെക്കൊണ്ട് മറവ് ചെയ്യിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പുനെയിലെ യെര്‍വാഡയിലാണ് സംഭവം. പല്ലവി ബോംഗെ എന്ന സ്ത്രീയാണ് അസ്റ്റിലായത്.

ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന പല്ലവിക്ക് മറ്റൊരു പ്രണയബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ചും ഗര്‍ഭിണിയായതിനെക്കുറിച്ചുമെല്ലാം നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. മൂന്ന് മാസം മുമ്പ് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കുഞ്ഞിനെ കാണാതായതാണ് സംശയത്തിനിടയായത്.

നാട്ടുകാരുടെ സംശയത്തെത്തുര്‍ന്ന് ചെയ്തു. അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നുവെന്നും അമ്മയുടെ നിര്‍ദ്ദേശാനുസരണം പുഴയുടെ തീരത്ത് താന്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് പുഴയുടെ തീരത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here