കോഴിക്കോട്: തൃക്കാക്കരയില്‍ നടന്ന ഇടതുപക്ഷ കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ എംപി. കെ.മുരളീധരൻ രംഗത്ത് . ‘ തൃക്കാക്കരയിലെ ജനങ്ങൾക്കു കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഈ പരാമര്‍ശനത്തിനെതിരെയാണ് കെ മുരളീധരന്‍ മറുപടി നല്‍കിയത്.
‘പിണറായി വിജയനു രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം. തൃക്കാക്കരയിലെ ജനങ്ങൾ ആദ്യമേ ഇതു തിരിച്ചറിഞ്ഞതാണ്. പക്ഷേ കേരള ജനതയ്ക്ക് അബദ്ധം പറ്റി. കേരളത്തിലെ ജനങ്ങൾക്കു പറ്റിയ അബദ്ധം തൃക്കാക്കരയിൽ ഇത്തവണ ആവർത്തിക്കണമെന്നാണു മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കില്ല.
കേരള ജനതയ്ക്ക് ആ അബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ കോൺഗ്രസ് കൂടുതൽ ജാഗ്രതയിലായെന്നും കെ.മുരളീധരൻ പറഞ്ഞു.
‘കെ.വി.തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം പാർട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നു. കെ.വി. തോമസിനെതിരെ കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തതെന്നും മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here