അഗർത്തല: ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ ഐസിസുമായി ചർച്ച നടത്താൽ സമാധാന സന്ദേശം അയച്ചു. എന്നാൽ തലയറുക്കപ്പെട്ട ഒരാളുടെ ചിത്രമാണ് മറുപടിയായി അദ്ദേഹത്തിന് തിരികെ ലഭിച്ചത്.
ഐസിസുമായി ഒരു സമാധാന ചർച്ച ആരംഭിക്കാൻ താൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ തലയറുക്കപ്പെട്ട ഒരാളുടെ ചിത്രം മറുപടിയായി തന്ന് ഭീകരസംഘടന അത് നിരസിച്ചുവെന്നും രവിശങ്കർ അഗർത്തയിൽ വച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെ ഐസിസുമായുള്ള സമാധാന ചർച്ചകൾക്കായുള്ള തന്റെ ശ്രമം അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ത്രിപുരയിലെത്തിയ അദ്ദേഹം കൊൽക്കത്തയിലേക്ക് തിരിച്ചു. സംസ്ഥാനത്ത് ഉടനീളം യോഗങ്ങളിൽ പങ്കെടുത്ത രവിശങ്കർ രാജ്യത്തെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കേണ്ടതിനെ കുറിച്ച് സംസാരിച്ചു.