മോൻസി  കൊടുമൺ

തിരഞ്ഞെടുപ്പ് ഫലംഅറിയുന്നതിന് മുൻപേ ഫലംവന്നു കഴിഞ്ഞിരിക്കുന്നു ജയിച്ചത് കൊറോണ തന്നെ.അദൃശ്യനായ  കൊലയാളി സ്ഥാനാർത്ഥി വിജയം കണ്ടെത്തിയിരിക്കുന്നു.കേരളത്തിൽ പലയിടത്തും കൊല അല്ലെങ്കിൽ മരണം നടന്നു കഴിഞ്ഞിരിക്കുന്നു പ്രതി കൊറോണയെന്ന ഭീകരൻ തന്നെ. നിരന്തരം  വ്യാപിച്ചുകൊണ്ടിരുന്നമഹാമാരിയെ തടയാൻ ഏറ്റവും കൂടുതൽ പ്രഹരമേറ്റത് പാവം പ്രവാസിക്കായിരുന്നു .

നെഞ്ചിന്റെ നെരിപ്പോടിൽ കുത്തിക്കയറിയ പലസംഭവങ്ങൾഉണ്ടായിട്ടുണ്ട് കേരളത്തിൽ. സ്വന്തമായി രണ്ടു സ്ഥലത്ത് ഇരു നില ഗൃഹമുള്ള ഒരു പ്രവാസിയെ ഒരുഭവനത്തിലും താമസിപ്പിക്കാൻ  ഇടംനൽകാതെ നെട്ടോട്ടം ഓടിപ്പിച്ച ഹൃദയഭേദകമായഒരു സംഭവം. അതോർക്കുമ്പോൾ ഇപ്പോഴും ചങ്കുപൊട്ടും. പക്ഷെ ഇവർക്കൊക്കെ ഹൃദയം ഉണ്ടോ എന്നുചോദിച്ചാൽ തൊട്ടു നോക്കേണ്ടി വരും . കൊറോണയുടെ  പേരുപറഞ്ഞ്  എത്രയോ പാവങ്ങളെ പോലീസുകാർ തല്ലിക്കൊന്നു. പ്രവാസികൾ അനുഭവിച്ച ദുരിതത്തിന് കയ്യും കണക്കുമില്ല . കേരളത്തിൽ കാതലായ ഒരു വ്യവസ്ഥായ സ്ഥാപനവുംഇന്നില്ല. കശുവണ്ടി, കയർ , നെയ്ത്ത് വ്യവസായങ്ങൾ കൊടിപിടിച്ച് കാലഹരണ പ്പെട്ടു കഴിഞ്ഞു.

കാർഷികമേഖലകൾ തകർന്നടിഞ്ഞിരി ക്കുന്നു.റബ്ബർ കൃഷി , നെൽകൃഷി ഏലം,  കുരുമുളക്  അടയ്ക്കാ കൊക്കോമുതലയാവ ജീർണ്ണനാവസ്ഥയിൽ തന്നെ. കോറോണമൂലം ടൂറിസ വരുമാനം നിലശ്ചിരിക്കു ന്നു. ആകെ ഉള്ളത് ചില ടെക്നോ പാർക്കുകൾ മാത്രം അവിടെയും താമസിയാതെ കൊടിഉയരും. കാരണം കമ്പ്യൂട്ടർ ആരോഗ്യത്തി ന് ഹാനികരമാണെന്നാണ് ചിലരാഷ്ട്രീയനിരീക്ഷകരുടെ പണ്ടേയുള്ളവിലയിരുത്തൽ.  തൊഴിലാളിക്ക് തൊഴിൽനഷ്ടമാകുംപോലും പിന്നെവരുമാനംഎവിടെ നിന്ന് എന്ന്ചോദിച്ചാൽ പ്രവാസി മക്കളുടെ പണം. 2018-19 വർഷത്തിൽ 242535 കോടിരുപയാണ്പ്രവാസികളുടെ നിക്ഷേപവരുമാനം . കൊറോണക്കുശേഷം ഇത്ഇരുപതു ശതമാനം കുറയും . പിന്നെ കേരളം പട്ടിണിയിലേക്ക് കൂപ്പുകുത്താൻ അധികദൂരമില്ല. പലതരത്തിൽഇത്തരംസ്ഥിരവരുമാനം നൽകി വരുന്ന പ്രവാസികളെയാണ് കൊറോണയുടെപേരിൽ സ്വഭവനത്തിൽപോലും കയറ്റാൻ അനുവദിക്കാതെ നിരന്തരം നെട്ടോട്ടമോടിച്ചത് .

ഇലക്‌ഷൻ അടുത്തപ്പോൾ എല്ലാ കൊറോണനിയന്ത്രങ്ങളുംകേരളത്തിൽമാത്രമല്ല ഇന്ത്യ ഒട്ടാകെകാറ്റിൽപറത്തികൊറോണക്ക്  വളമിട്ടുകൊടുത്തില്ലേ? ഇതെല്ലാംവീണ്ടുംപ്രവാസിയുടെ ചുമലിൽ കയറ്റി അവന്റെ മുതുകൊടിക്കും . ഇലക്‌ഷൻഅടുത്തപ്പോൾ രാഷ്ട്രീയക്കാരുടെകണ്ണിൽ  തിമിരംബാധിച്ചു. മുഖത്ത് വെയ്ക്കേണ്ട മാസ്ക്കുകൾ താടിക്കുവെച്ച് നേതാക്കൾ ജനത്തിനു മാതൃകകാട്ടിയത്   സത്യത്തിൽ ഊളത്തരമെന്നുതന്നെ പറയാം . കൊട്ടിക്കലാശം നിയമം മൂലം നിയന്തിച്ചിട്ടുംനേമത്ത് മാസ്ക് വെയ്ക്കാതെ മൂന്നുപാർട്ടിക്കാരും തിമിർത്താടിയപ്പോൾഅവിടെ ജയിച്ചത് കൊറോണതന്നെ.നേതാക്കന്മാർ പോലുംകൊറോണദുരന്തത്താൽ കക്ഷിഭേദമന്യെ ആശുപത്രിയിൽ അഭയംപ്രാപിച്ചു. രാഷ്ട്രീയക്കാരുടെ വാക്കുകൾകേട്ട് കേരളംവീണ്ടും ഒരു ലോക്ഡൗണിലെത്തുമോയെന്നു ആശങ്കപ്പെടുന്നു.ഇലക്ഷന് വിജയിക്കാൻവേണ്ടി മാത്രംജനങ്ങളെ ഇത്തരത്തിൽ ബലിയാടാക്കുന്നതിൽനാണംതോന്നുന്നു.

ഒരു കൊറോണ രോഗിക്ക് ഒരു ദിവസം നാനൂറു പേർക്ക് രോഗം പകർത്താൻകഴിവുണ്ടെങ്കിൽ  ഐശ്വരയാത്രയിലും വികസനയാത്രയിലും എത്രായിരം പേർ രോഗത്തിന് അടിമകളായി എന്നു നാംകണക്കെടുക്കുമ്പോൾ നില അതീവ ഗുരുതരാവസ്ഥയിലേക്ക്മാറിയെന്നുകൂട്ടാം.ഇതുംഅവസാനം പ്രവാസിയുടെ പിടലിക്കു തന്നെവെയ്ക്കും. കാരണംഅവരല്ലേ  രണ്ടാംകെട്ടിലെമക്കൾ. ഇനിയെങ്കിലും പ്രവാസികളെ ജീവിക്കാൻ അനുവദിക്കുക. അവരുടെ സ്വത്തുക്കൾ വിൽക്കാൻ മാത്രം പ്രത്യേകനിയമങ്ങൾ വിസനിയമങ്ങൾ കർക്കശം ഒ.സി.ഐ എടുത്തിട്ടും നിയമംഅടിക്കടി മാറ്റപ്പെടുന്നു വോട്ടുചെയ്യാൻ അവകാശമില്ല പഴയ വിസയുണ്ടായിട്ടും പുതിയവിസഎടുക്കാൻ നിർബന്ധിതരാക്കുന്നു.എന്നിട്ടുംനാം നാട്ടിൽ നിന്നുവരുന്ന രാഷ്ട്രീയക്കാരുടെ പൃഷ്ഠം താങ്ങുന്നതു കാണുമ്പോൾ നാണംതോന്നാറില്ലേ. ചില പ്രവാസികൾ നാട്ടിൽഇവർക്കുവേണ്ടിപ്രചരണത്തിന്പോയിരിക്കയാണ് നല്ലതു തന്നെ . പക്ഷെ നമ്മുടെ ആവശ്യങ്ങളും അവകാശങ്ങളും  നേടിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽഇത്തരം യാത്രകൾക്ക് വെള്ളത്തിൽ വരച്ചവരയുടേയോ വെറുംകടലാസു കപ്പലുകളുടേയോ വിലപോലുംകാണില്ലയെന്ന കാര്യം ബോധിപ്പിക്കട്ടെ
നിരന്തരംനമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന വൈറസിനെ നാംതന്നെവീണ്ടും ക്ഷണിച്ച് അതിഥിയാക്കുമ്പാൾ ജയം  ആഭീകരനുതന്നെയല്ലേ? വാക്സിൻ പൂർണമായഒരുപ്രധിവിധിയല്ലെന്നു വിദഗ്ധർ ഉപദേശം നൽകിയിട്ടും സാമൂഹിക അകലംപാലിക്കാതെയുള്ള  പാർട്ടിയോഗങ്ങൾ ജാഥകൾ ഇവനമ്മെ ഒരുകൊലക്കയറിൽ തന്നെ വീണ്ടും തൂക്കില്ലേ യെന്ന്  ആശങ്കയുണ്ടാക്കുന്നു. അമേരിക്കയിലും സ്ഥിതിമറിച്ചായിരുന്നില്ല. മുൻപ്രസിസണ്ട് ട്രമ്പ് കൊറോണഎന്നമഹാമാരിയെ മാസ്ക് വെയ്ക്കാതെ കുറച്ചുകാണിച്ചതുംരാഷ്ട്രീയ ലക്ഷ്യംതന്നെയായിരുന്നു. അദ്ദേഹത്തിന്റെ റാലിക്കു ആളു വേണം വീണ്ടും അധികാരം കയ്യാളണം അവസാനം എന്തു പറ്റി ലോക ചരിത്രത്തിലെ ഏറ്റവും മോശമായ മുൻ അമേരിക്കൻപ്രസിഡണ്ടായി വീട്ടിലിരുന്നു ചൊറികുത്തുകയല്ലേ? ഇനി ഒരങ്കത്തിന് ബാല്യമുണ്ടെന്നാണ് പുള്ളി വീണ്ടുംമനക്കോട്ടകെട്ടുന്നത്. പക്ഷെ ബൈഡൻ അദ്ദേഹത്തിനെ എന്നേക്കുമായി ബൈ  പറയിപ്പിച്ചിരിക്കയാണ്.

രാഷ്ട്രസേവനമാണ് ഒരു രാഷ്ട്രീയക്കാരന്റെ ലക്ഷ്യം അല്ലാതെസ്വയം പള്ളവീർപ്പിക്കലല്ല . ജനങ്ങളുടെ നികുതിപ്പണമെടുത്താണ് പൊതുജനതാൽപര്യങ്ങൾക്ക് പരിഹാരംകാണുന്നത്.ആരുടേയുംപോക്കറ്റിൽ നിന്നുമല്ല.ഒരു മഹാമാരിവരുമ്പോൾ ജനങ്ങളെരക്ഷിക്കുകഇവരുടെ ബാദ്ധ്യതയാണ്.അതിനാണ്ഇവരെയൊക്കെ  നാംതിരഞ്ഞെടുത്ത് വിടുന്നത്.കോവിഡ് വീണ്ടും ആളിപ്പടരാൻകേരളത്തിലുണ്ടായണ്ടായസാഹചര്യംചില സ്വകാര്യ രാഷ്ട്രീയലക്ഷ്യങ്ങൾമാത്രമായിരുന്നു. ഇനിയെങ്കിലും മഹാമാരിക്കെതിരെ ഒരുങ്ങി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ജനങ്ങളിൽ രാഷ്ട്രീയജ്വരവും മതഭ്രാന്തുംകുത്തിനിറച്ച് അവരുടെ ഭാവികളയിക്കരുതേ എന്ന ഒരു അപേക്ഷയുണ്ട് . നേതാക്കൻമാരും അവരുടെമക്കളും സുഖസുഷിപ്തിയിൽമണി മന്ദിരങ്ങളിൽ സുഖിക്കുമ്പോൾ രക്തസാക്ഷിയായിപാർട്ടിക്കുവേണ്ടിമരിക്കുന്നത് അരിയാഹാരത്തിന്  പോലും നിവർത്തിയില്ലാത്ത പാവംഒരു പറ്റംഅമ്മമാരുടെ മക്കളാണ്. പാർട്ടി രണ്ടു ദിവസംഒരു വിലാപയാത്രയും കുറെബക്കറ്റുപിരിവുംനടത്തും വീണ്ടുംഅവരുടെ പള്ളവീർക്കുംഎന്നല്ലാതെ പാവംആ അമ്മമാർക്ക് അവരുടെമക്കളെ  തിരിച്ചു കിട്ടുമോ?വെട്ടിക്കാലരാഷ്ട്രീയവും മഹാമാരിയുംകൂടി  ജനങ്ങളെ കാർന്നു തിന്നുമ്പോൾ ബോധവാൻമാരാകേണ്ടത് നമ്മൾ തന്നെയാണ്. നമ്മുടെ വ്യക്തിത്വം ഒരു കൊടിക്കീഴിലും അടിയറവെയ്ക്കാതെ നമ്മുടെ ഭാവിസംരക്ഷിച്ചുകൊണ്ട് നല്ല വ്യക്തികൾക്കു വോട്ടുചെയ്യാം . പറഞ്ഞിട്ടുകാര്യമില്ല പണംഒഴുകുന്നിടത്തു മാത്രമെ ജനം ഒട്ടിനിൽക്കുകയുള്ളുവെന്നാണ് കേരളഇലക്‌ഷൻ സൂചിപ്പിക്കുന്നത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാബൂത്ത് ഏജന്റിനുംപെട്രോൾഅടിക്കാൻ യു.ഡി.എഫ് പണം നൽകുമ്പോൾ. ഒരു ബൂത്തിന് മുപ്പതിനായിരംരൂപയാണ് ബി.ജ.പി നൽകുന്നത് പണം മുടക്കി ജനങ്ങളെവിലക്കെടുക്കുകയും മത വിഷംകുത്തിവെച്ചും ജനങ്ങളെ കുറുക്കുവഴികളിൽകൂടി നടത്തുമ്പോൾ ജനങ്ങൾ കോവിഡ് എന്നമഹാമാരിമറന്നുപോകുന്നു. പിന്നെവിജയിക്കുന്നത് ഈ അദൃശ്യനായകൊലയാളിതന്നെ . അൽപംകൂടി ശ്രദ്ധനൽകിയാൽനാം ഒരു വലിയ വിപത്തിൽനിന്നുംരക്ഷപെടാമെന്നു ആശിച്ചു കൊണ്ട് നിർത്തട്ടെ നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here