രാജേഷ് തില്ലങ്കേരി
-
ആകെ സീറ്റുകൾ 16.
-
സംസ്ഥാനത്ത് യു ഡി എഫിന്റെ ഏറ്റവും ശക്തമായ ജില്ല.
-
14 സീറ്റുകൾ നേടി യു ഡി എഫ് മലപ്പുറത്തിന്റെ പാരമ്പര്യം സംരക്ഷിച്ചേക്കും.
-
പെരിന്തൽമണ്ണ ചാഞ്ചാട്ട മണ്ഡലം.
-
നിലമ്പൂരിൽ പി.വി. അൻവറിനു അടിതെറ്റും.
-
തിരൂരങ്ങാടിയിൽ കടുത്ത പോരാട്ടം.
-
താനൂർ ലീഗ് തിരിച്ചു പിടിച്ചേക്കും.
-
കെ ടി ജലീലിന് പരാജയം മണക്കുന്ന തവനൂർ
-
പൊന്നാനി എൽ ഡി. എഫിന് നഷ്ട്ടമായേക്കും.
-
ബി.ജെ.പിയ്ക്ക് തീരെ സ്വാധീനമില്ലാത്ത മണ്ഡലങ്ങൾ.
ഏറനാടൻ പാരമ്പര്യം കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്ലിംലീഗിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ദേശം. ഉറച്ച നിലമ്പൂർ തേക്കുപോലെയാണ് മലപ്പുറത്തെ ചിലസീറ്റുകൾ. എന്നാൽ ചിലരാഷ്ട്രീയ ചുഴലിക്കാറ്റുകളിൽ കടപുഴയിക വമ്പൻ മാരുടെ ചരിത്രവും മലപ്പുറത്തുകാർ മറന്നിട്ടില്ല. സ്വാതന്ത്ര്യസമര ചിരിത്രത്തിൽ എന്നും ഓർമ്മയിലുള്ള രാഷ്ട്രീയ സംഭവമായ 1921 ലെ മലബാർലഹളയുടെയും, വാഗൺ ട്രാജഡിയുടെ ഓർമ്മകൾ മങ്ങാത്ത മലപ്പുറം. നിലമ്പൂരിന്റെ രാജപാരമ്പര്യം, പൊന്നാനിയുടെ സാംസ്‌കാരിക പാരമ്പര്യം എല്ലാം മലപ്പുറം ജില്ലയുടെ മഹത്വമാണ്.