പത്തനംതിട്ട: മലങ്കര മാർത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. കൊവിഡ് പ്രോട്ടാക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായാണ് മാർ ക്രസോസ്റ്റത്തെ സംസ്കരിച്ചത്. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല. മാർത്തോമ്മാ സഭ പരമാദ്ധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഇന്ന് അന്തിമോപചാരമർപ്പിക്കാൻ സഭാ ആസ്ഥാനത്ത് എത്തിയിരുന്നു. സംസ്കാര ചടങ്ങുകൾ വിശ്വാസികൾ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വത്തം നേരത്തെ നിർദേശം നൽകിയിരുന്നു.