കോഴിക്കോട് : നിപ വൈറസ് ലക്ഷണത്തിൻ്റെ ആശങ്കയിൽ 12 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
12 വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചത്. ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ചതിനാൽ ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു.
കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിടിട്ടില്ല. സംഭവത്തിൽ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നേരിട്ട് നിർദേശിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണ ജോർജ് നാളെ കോഴിക്കോട്ട് എത്തുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.