കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമെന്ന് അഡ്വക്കറ്റ് എ ജയശങ്കർ. സംസ്ഥാനത്ത് ക്രമസമാധാനം പപ്പടമായെന്ന് ഇരട്ട ചങ്കൻ്റെ ആരാധകർ പോലും അടക്കം പറയുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കയ്യാളണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഒരു നിയമത്തിലും അങ്ങനെ വകുപ്പില്ല, ആ സ്ഥിതിക്ക് വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നാണ് ജയശങ്കർ പറയുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം;

 

സംഘികളും സുഡാപ്പികളും മത്സരിച്ച് ആളെ കൊല്ലുന്നു, തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു, കിഴക്കമ്പലത്ത് അതിഥി തൊഴിലാളി സഖാക്കൾ പോലീസിന്റെ പുറത്ത് പൊതുയോഗം കൂടുന്നു. സംസ്ഥാനത്ത് ക്രമസമാധാനം പപ്പടമായെന്ന് ഇരട്ട ചങ്കൻ്റെ ആരാധകർ പോലും അടക്കം പറയുന്നു.

മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കയ്യാളണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഒരു നിയമത്തിലും അങ്ങനെ വകുപ്പില്ല.
അച്യുതാനന്ദൻ്റെ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണനും ഉമ്മൻചാണ്ടിയുടെ കൂടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവരും പോലീസ് വകുപ്പ് ഭരിച്ച ചരിത്രം ഉണ്ടുതാനും.

 

പിണറായി വിജയൻ ഇനിയും മടിച്ചു നിൽക്കരുത്. ആഭ്യന്തര വകുപ്പ് ഗോവിന്ദൻ മാസ്റ്ററെ ഏല്പിക്കൂ, അല്ലെങ്കിൽ മുഹമ്മദ് റിയാസിനെ; അതുമല്ലെങ്കിൽ ശിവൻകുട്ടിയെ.

LEAVE A REPLY

Please enter your comment!
Please enter your name here