Hand about to bang gavel on sounding block in the court room

നെയ്യാറ്റിന്‍കര: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന് 106 വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.2017ല്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്സോ കേസുകള്‍ക്കുള്ള പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.

ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നത്. അഞ്ച് വകുപ്പുകളിലായാണ് പ്രതിയായ അച്ഛനെ 106 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി വി.ഉദയകുമാറാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും ഗോപിക ഗോപാലനും ഹാജരായി. കാട്ടാക്കട എസ്.ഐ ആയിരുന്ന ഡി.ബിജുകുമാര്‍ , ഇന്‍സ്പെകടറായിരുന്ന ആര്‍.എസ് അനുരൂപ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here