സ്വർണക്കടത്ത് കേസിൽ തന്നെ വലിച്ചിട്ടത് പി.സി ജോർജാണെന്ന് സരിത എസ് നായർ. പി.സി ജോർജിനെ ആരെങ്കിലും ഉപയോഗിച്ച് പറയിപ്പിച്ചതാണോ എന്നെല്ലാം എസ്‌ഐടി വേണം അന്വേഷിക്കാനെന്നും സരിതാ എസ് നായർ പറഞ്ഞു. പി.സി ജോർജ് അല്ലാതെ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ആളുകളുണ്ട്.

 
 
 

ഇതുമായി ബന്ധപ്പെട്ട ആദ്യ കോൾ മുതൽ സംഭവിച്ചതെന്താണെന്ന് താൻ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. 2015 മുതൽ ആരംഭിച്ച സാമ്പത്തിക തിരുമറിയാണ് ഇതിനെല്ലാം പിന്നിലെന്ന് സരിത പറയുന്നു.

‘രാഷ്ട്രീയക്കാരല്ല ഇതിലുള്ളത്. അവർ പുറത്ത് പറയേണ്ട വിഷയങ്ങളാണ് എന്നെ കൊണ്ട് പറയിപ്പിച്ചു എന്ന് മാത്രം. അത് ഞാൻ പറയേണ്ടി വന്നു. ഇനി പൊലീസാണ് അന്വേഷിക്കേണ്ടത്. എന്നെ പി.സി ജോർജ് സാറാണ് കൊണ്ടുവന്നത്. സ്വപ്‌ന, സരിത്ത്, ക്രൈം നന്ദ കുമാർ എന്നിവരുമുണ്ട്. മറ്റൊരു രാഷ്ട്രീയ പാർട്ടി അവർക്ക സംരക്ഷണം കൊടുക്കാമെന്ന് പറഞ്ഞിരുന്നു. പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. അത് 164 ൽ ഉള്ളതാണ്. രാഷ്ട്രീ പാർട്ടി വാഗ്ദാനം ചെയ്ത സംരക്ഷണം അവർക്ക് കിട്ടി കാണണം. അതുകൊണ്ട് അത്തരം ആരോപണങ്ങൾ അവർ നടത്തിയത്’- സരിത പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here