കോഴിക്കോട്: പെരുവാണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് എന്ന യുവാവ് മരണപ്പെട്ടതായി സ്ഥിരീകരണം. പുറക്കാട്ടിരി പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി റൂറല്‍ എസ്.പി കറുപ്പുസ്വാമി അറിയിച്ചു.

ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ സാംപിളുമായി മൃതദേഹത്തിന്റെ സാംപിള്‍ യോജിച്ചതോടെയാണ് മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും എസ്.പി അറിയിച്ചു.

കഴിഞ്ഞ ദിവസം പുറക്കാട്ടിരി പുഴയില്‍ നിന്നാണ് മൃതദേഹം കെണ്ടത്തിയത്. ഇത് കാണാതായ മേപ്പയൂര്‍ ദീപക്കിന്റെതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനാ ഫലം വന്നതോടെയാണ് ഇര്‍ഷാദിന്റെതാണെന്ന് സ്ഥിരീകരിച്ചത്.

 

ജൂലായ് 15നാണ് ഇര്‍ഷാദ് പുഴയില്‍ ചാടിയത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ പുഴയില്‍ ചാടിയതാണെന്നാണ് സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here