മലപ്പുറം: തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇട്ടികപ്പറമ്പിൽ അബ്ദുൾ സലാം, കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

ഇന്നലെയാണ് തിരൂർ പുറത്തൂരിൽ അപകടമുണ്ടായത്. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേർ വള്ളത്തിലുണ്ടായിരുന്നു. ഇതിൽ രണ് സ്ത്രീകൾ രക്ഷപ്പെട്ടു. മറ്റ് രണ്ട് സ്ത്രീകളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരോടൊപ്പമുണ്ടായിരുന്ന സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്നാണ് ഇവർക്കായി തെരച്ചിൽ നടത്തിയത്.

ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. സ്ഥിരം കക്ക വാരാൻ പോകുന്ന അയൽവാസികൾ കൂടിയായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here