തിരുവനന്തപുരം: ഇക്കൊല്ലം ഉയർത്തി നിശ്ചയിച്ച നികുതി ലക്ഷ്യം പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നിർദേശം. നടപ്പ് സാമ്പത്തികവർഷം (22-23) വരുമാന ലക്ഷ്യം 1162.12 കോടി ആണ് ഉയർത്തിയത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4138.59 കോടിയാണ് വാഹന നികുതി വരുമാനമായി ലക്ഷ്യമിട്ടിരുന്നത്.

പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടിയായി ഉയർത്തി. ഈ തുക പിരിച്ചെടുക്കാൻ ട്രാൻസ്പോർട്ട് കമീഷണർ എല്ലാ ഡെപ്യൂട്ടി, റീജനൽ, ജോയന്‍റ് റീജനൽ ട്രാൻസ്പോർട്ട് കമീഷണർമാർക്കും നിർദേശം നൽകി. തുക പിരിച്ചെടുക്കാൻ ഓരോ ഉദ്യോഗസ്ഥർക്കും ടാർഗറ്റ് നിശ്ചയിച്ചുനൽകിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് ട്രാൻസ്പോർട്ട് കമീഷണർ ഈ നിർദേശം നൽകിയത്.

അടുത്ത സാമ്പത്തികവർഷത്തേക്ക് വാഹനനികുതി പിരിവ് ലക്ഷ്യം 5857.61 കോടിയായാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയസഭയിൽ അവതരിപ്പിച്ച ബജറ്റിലാണിത്. 20-21ൽ ബജറ്റിൽ വാഹന നികുതി ലക്ഷ്യം 3386.28 കോടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here