കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്.
സാൽമിയയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ സൈജുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തി സൈജു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. സൈജു കുവൈറ്റ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിലെ ഐടി ജീവനക്കാരിയാണ് ജീന.
സാൽമിയയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ സൈജുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നാലെ പോലീസ് സ്ഥലത്തെത്തി വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തി സൈജു ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. സൈജു കുവൈറ്റ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിലെ ഐടി ജീവനക്കാരിയാണ് ജീന.