കൊച്ചി: അനുവാദമുള്ളതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകൾ കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു. സ്രാങ്കുമാരായ ഗണേഷ്, നിഖിൽ ദയൻ എന്നിവരാണ് അറസ്റ്റിലായത്. സെന്റ് മേരി, സന്ധ്യ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.
13 പേർക്ക് കയറാൻ അനുമതിയുള്ള ബോട്ടുകളാണിവ. എന്നാൽ നാൽപ്പതിലധികംപേരെ വീതമാണ് ബോട്ടുകളിൽ കയറ്റിയിരുന്നത്. ഒരാഴ്ച മുൻപാണ് മലപ്പുറം താനൂരിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചത്.